Latest Posts
Loading...

Info Post

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡണ്ടായി ശൈഖുനാ സി. കോയക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന മുശാവറക്ക് ശേഷം കൂടിയ ജനറല്‍ ബോഡിയോഗമാണ് വിടപറഞ്ഞ കാളമ്പാടി ഉസ്താദിന്റെ ഒഴിവിലേക്ക് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. നിലവില്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടായിരുന്നു കോയക്കുട്ടി മുസ്ലിയാര്‍.
യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ കോയക്കുട്ടി മുസ്ലിയാരുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. 1934 ല്‍ ചോലയില്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായി ആനക്കരിയില്‍ ജനിച്ച കോയക്കുട്ടി മുസ്ലിയാര്‍ വെല്ലൂര് ബാഖിയാത്തില് നിന്നാണ് ബിരുദം നേടിയത്. ദര്‍സുരംഗത്ത് അമ്പതിലേറെ വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. 1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ സമസ്ത പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ടാണ്. ആനക്കരയടക്കം പത്തു മഹല്ലുകളിലെ ഖാദി സ്ഥാനവും വഹിക്കുന്നു. ഒഴിവു വന്ന വൈസ് പ്രസിഡണ്ട് സ്താനത്തേക്ക് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.